ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും ഉണരുകയായി .തോറ്റത്തിന്റെയും തെയ്യങ്ങളുടെയും വരവറിയിച്ച്‌ വീണ്ടുമൊരു തുലാപ്പത്തു കൂടി.ചെണ്ട മേളങ്ങളും തോറ്റം പാട്ടുകളും കാവുകളുടെ അന്തരീക്ഷത്തെ മുഖരിതമാക്കും.

Friday, October 29, 2010

അണ്ടലൂര്‍ക്കാവ്‌

കുംഭം 4,5,6,7 തിയ്യതികളിലാണ് തെയ്യക്കോലങ്ങള്‍ കെട്ടിയാടുക. ഒന്നു കുറെ നാല്‍പത് തെയ്യങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവത്താര്‍ ‍, അങ്കക്കാരന്‍ ‍, ബപ്പൂരന്‍ എന്നീ പ്രധാന തെയ്യങ്ങളെയും അതിരാളനും മക്കളും, പൊന്‍മകന്‍ ‍, മലക്കാരി പുതുച്ചേകോന്‍‍ , നാഗകണ്ഠന്‍ ‍, നാഗ ഭഗവതി, വേട്ടക്കൊരുമകന്‍ ‍, ഇളങ്കരുവനും പൂതാടിയും, ചെറിയ ബപ്പൂരന്‍ ‍,തൂവക്കാലി എന്നീ ഉപദേവതകളെയും മാത്രമേ കെട്ടിയാടാറുള്ളു. ദൈവത്താര്‍ ശ്രീരാമനും, അങ്കക്കാരന്‍ ലക്ഷമണനും, ബപ്പൂരന്‍ ഹനുമാനുമെന്നുമാണ് സങ്കല്‍പ്പം. അതിരാളനും മക്കളും സീതയും മക്കളും ആയിട്ടാണ് സങ്കല്‍പ്പിക്കപ്പെടുന്നത്. ഇളങ്കരുവനും പൂതാടിയും ബാലി സുഗ്രീവന്മാരാണെന്ന് വിശ്വസിച്ചു പോരുന്നു.

No comments:

Post a Comment